മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര..
രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല.
ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്.
ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത്
കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ.
ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.
സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.
നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..
രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല.
ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്.
ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത്
കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ.
ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.
സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.
നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..