Tuesday, April 24, 2018

മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല. ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്. ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത് കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ. ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര..

രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ  അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല.

ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.  പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്.

ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത്



കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ.

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.
സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.

നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

Wednesday, March 28, 2018

സ്കൂൾ ഓർമ്മകൾ

ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ആ കാലത്ത് ബസ്  നന്നേ കുറവായതുകൊണ്ട് ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി റെയിലും തോടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര രസമുള്ളതായിരുന്നു..🌧☀☔

ഏറ്റവും സ്നേഹം നിറഞ്ഞ  ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷമാണ് അവിടെ പഠിച്ചത്. നാലും അഞ്ചും വര്ഷം പഠിച്ചവരും ഉണ്ടായിരുന്നു കൂട്ടത്തിൽ.  ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമകൾ ഉണ്ട് അവിടെ.

മലയാളം ആയിരുന്നു ഇഷ്ട വിഷയം. മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വീട്ടിൽ പടിക്കെടാ എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം ആയിരിക്കും. 📚📚

എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് പീരിയേഡിൽ ഞങ്ങളുടെ ക്ലാസ്സിൽ നടന്ന ഒരു കാര്യം ഓർമയിൽ വരുന്നു. അന്ന് ഇംഗ്ലീഷ് തീരെ കൂട്ടിവായിക്കാൻ അറിയാത്തവർ ആയിരുന്നു ഞങ്ങളിൽ കൂടുതൽ പേരും. ക്ലാസ്സിന്റെ തുടക്കത്തിൽ മാഷ് ബോർഡിൽ "EYE" 👀എന്ന് എഴുതി വെച്ചിട്ടുണ്ട്. ക്‌ളാസ്സിനിടയിൽ കൂട്ടത്തിൽ ഒരുത്തനോട് (ആളെ ചോദിക്കരുത് 😀😀)  ബോർഡിൽ എഴുതിയത് വായിക്കാൻ പറഞ്ഞു. അവൻ എണീറ്റ് നിന്ന് "E Y E" എന്ന് ഓരോ അക്ഷരങ്ങളായി വായിച്ചു. മറ്റ് കുട്ടികൾ ചിരിക്കാൻ തുടങ്ങി.  മാഷ് വീണ്ടും കൂട്ടി വായിക്കാൻ പറഞ്ഞു. അവൻ വീണ്ടും പഴയപടി ഓരോ അക്ഷരങ്ങളായി വായിച്ചു. ക്ലാസ്സിൽ കൂട്ടച്ചിരി. പാവം എന്റെ കൂട്ടുകാരൻ "EYE" എന്ന് കൂട്ടി വായിക്കാനറിയാതെ എല്ലാവരുടെയും ചിരി കേട്ട് തല താഴ്ത്തി നിൽക്കുമ്പോൾ, കൂടുതൽ പരിഹസിക്കണ്ട എന്നത് കൊണ്ടാവാം മാഷ് അവന് കൂട്ടിവായിക്കാൻ പറഞ്ഞു കൊടുത്തു. ഇംഗ്ലീഷ് പിരിയഡ് കഴിഞ്ഞു മാഷ്‌പോയപ്പോ പലരും അവനെ സമാധാനിപ്പിച്ചു, എടാ ഞങ്ങൾക്കും അറിയില്ലായിരുന്നു എന്ന്.

അങ്ങിനെ എന്തൊക്കെ രസകരമായ ഓർമ്മകൾ. കാലചക്രം  എത്ര  മുമ്പോട്ട്  തിരിഞ്ഞു. സ്കൂൾ ഓർമ്മകൾ  ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്   ഒന്നു തുടിയ്ക്കും..മനസ്സിനുള്ളില്‍ താലോലിച്ച് കൊണ്ട് നടന്നിരുന്ന കറയറ്റ സൗഹൃദത്തിന്‍റെ ഒരിക്കലുമവസാനിക്കാത്ത തൂവല്‍സ്പര്‍ശം പോലെ...😢