Sunday, August 25, 2013

കൂട്ടുകാരുമൊത്ത് വാൾപ്പാറയിലേക്ക്

തലേന്ന് രാത്രി എങ്ങോട്ടെങ്കിലും പോകാം എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ  നാസർ പുന്നശ്ശേരി, ഷാഹുൽ പുന്നശ്ശേരി, ഷംസുദ്ദീൻ തെക്കേതിൽ സമ്മതിച്ചിരുന്നു. പറഞ്ഞ പോലെ രാവിലെ 8 മണിക്ക് അവർ വണ്ടിയുമായി വീട്ടു പടിക്കെലെത്തി. രാത്രിയിൽ തിരിച്ചെത്തും എന്ന് ഉറപ്പ് കൊടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. 

വണ്ടിയിൽ കയറിയപ്പോൾ മൂന്നു പേരോടും കൂടിയായി ഞാൻ ചോദിച്ചു "എങ്ങോട്ടാ പോകുന്നത്". അപ്പോൾ ഷാഹുൽ പുന്നശ്ശേരി ആണ് പറഞ്ഞത് "നമുക്ക് പാലക്കാട് - പൊള്ളാച്ചി വഴി വാൾപാറ പോയി, ഷോളയാർ ഡാം - വാഴച്ചാൽ -അതിരപള്ളി വഴി തിരിച്ചു വരാം"

പാലക്കാട് പൊള്ളാച്ചി റൂട്ട്, റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ല. വണ്ടി കുറച്ചു പോയപ്പോൾ ഒരു കോഫി ഷോപ്പിൽ നിർത്തി. കോഫി കുടിച്ചതിനു ശേഷം മൂത്രം ഒഴിക്കാൻ സ്ഥലം ചോദിച്ചപ്പോൾ കടക്കാരൻ അടുത്തുള്ള തെങ്ങും തോപ്പിലേക്ക് വിരൽ ചൂണ്ടി കാണിച്ചു തന്നു. ഞാൻ കടക്കാരന്റെ മുകത്ത് നോക്കി ഒന്ന് ചിരിച്ച്, വണ്ടിയിൽ നേരത്തെ വാങ്ങി വെച്ച കുപ്പി വള്ളം എടുത്തു തെങ്ങും തോപ്പിലേക്ക് നടന്നു. നാല് പേരും ഓരോ തെങ്ങിന്റെ അടുത്ത് സ്ഥാനം പിടിച്ചു. പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പിൽ പച്ചപുല്ല് തളിര്തതുകൊണ്ട് ഇടക്കിടക്ക് കാലികൾ മേയുന്നുണ്ട്.

പൊള്ളാച്ചിയിൽ നിന്നും 22 കിലൊമീറ്റെർ കഴിഞ്ഞപ്പോൾ അലിയാർ ഡാം. വണ്ടി നിർത്തി ഞങ്ങൾ ഡാമിന്റെ മുകളിൽ കയറി. ഡാമിന്റെ മുകളിലെത്തിയപ്പോൾ ചുറ്റും നോക്കിയപ്പോൾ വല്ലാത്തൊരു ഭംഗി, മുകളിൽ പച്ച മാങ്ങ അരിഞ്ഞ് മുളക് പൊടിയിട്ടു വിൽക്കുന്നു ഒരു സ്ത്രീ. നാസറിന് അത് വാങ്ങിയെ തീരൂ. മുളക് പൊടി ചേർക്കാതെ ഒരു മാങ്ങ കഷ്ണം ഞാനും കഴിച്ചു. മുകളില നിന്നും നോക്കിയാൽ ഡാമിന്റെ അടിയിലെ ചെറിയ പാർകിൽ കമിതാക്കൾ ഇടവിട്ട് ഇടവിട്ട് ഇരിക്കുന്നു. കുറച്ചു സമയം അവിടെ ചിലവിട്ടു ഞങ്ങൾ യാത്ര തുടങ്ങി.





ആലിയർ ഡാമിനും വാൾപാറക്കും ഇടയിൽ ഒരു ചെറിയ വെള്ള ചാട്ടം ഉണ്ട്. ആണ് പെണ് വെത്യാസം ഇല്ലാതെ വരുന്ന സഞ്ചാരികൾ എല്ലാം ആ വെള്ള ചാട്ടത്തിന്റെ അടിയിൽ നിന്ന് നനയുന്നത് എന്നെ അത്ഭുതപെടുത്തി. അവരുടെ വിശാസത്തിന്റെ ഭാഗമോ എന്തോ? ഞങ്ങൾ ഏതായാലും നനയാൻ തുനിഞ്ഞില്ല.


ഉച്ചയായപ്പോൾ വാൾപാറയിൽ എത്തി. കൂടുതൽ തിരക്കില്ലാത്ത ഒരു ചെറിയ അങ്ങാടി. അവിടെ കാണുന്നവരെല്ലാം ചായ തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ. മണ്സൂണ് ആയതുകൊണ്ട് സഞ്ചാരികൾ വളരെ കുറവായിരുന്നു. നല്ല വിശപ്പ്, ഭക്ഷണം കഴിക്കാനായി ഹോട്ടൽ അന്വേഷിച്ചപ്പോൾ നല്ലൊരു ഹോട്ടൽ കാണിച്ചു തന്നു.



തമിഴ്നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് വാൽപ്പാറ. പശ്ചിമഖട്ട മലനിരകളിലാണ് ഈ മുനിസിപ്പാലിറ്റി.അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഈ പ്രദേശം. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്. (കടപ്പാട്: വിക്കിപീഡിയ)



കുറച്ച് ദൂരം ചെന്നാൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. മണ്സൂണ് ആയതുകൊണ്ട് ഉരുൾ പൊട്ടൽ ഉണ്ടെന്നും, ഉരുൾ പൊട്ടലിൽ ചിലഭാഗത്ത് റോഡിൻറെ പകുതി ഒലിച്ചു പോയിട്ടുണ്ടെന്നും അത് കൊണ്ട് വണ്ടി താഴോട്ടു വിടാൻ പറ്റില്ല എന്നും ചെക്ക് പോസ്റ്റിൽ ഇരിക്കുന്ന പോലീസുകാരൻ പറഞ്ഞു. കുറെ നേരം പോലീസുകാരനോട് സംസാരിച്ച് ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഞങ്ങളെ താഴേക്കു പോകാൻ അനുവദിച്ചു.

ചെക്ക് പോസ്റ്റ് കഴിഞ്ഞു കാട്ടിലേക്ക് എത്തുന്നതിനു മുമ്പുള്ള വഴിയാണ് എന്നെ ഏറ്റവും ആകര്ഷിച്ചത്. ഒരു ഭാഗത്ത് വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു തടാകം, മറുഭാഗത്ത് എപ്പോ വേണേലും നിലം പൊത്തും എന്ന് തോന്നിക്കുന്ന വലിയ പാറ കല്ലുകൾ. പാറ കല്ലുകൾക്കിടയിലൂടെ ഇടവിട്ട് ഒഴുകി വരുന്ന നീരുറവകൾ. ഈ വഴി നേരെ എത്തിച്ചേരുന്നത് ഷോളയാർ ഡാമിലെക്കാന്. ഡാമിന്റെ മുകളിൽ കുറച്ചു സഞ്ചാരികൾ ഉണ്ട്. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.


ഡാം കഴിഞ്ഞു കുറച്ചു ചെന്നാൽ നമ്മൾ എത്തിച്ചേരുന്നത് ഇട തൂർന്ന കാട്ടിനുള്ളിലെക്കാണ് മഴ ഉള്ളതുകൊണ്ട് ചിലയിടത്തൊക്കെ റോഡിൻറെ ഇരു വശവും ഇടിഞ്ഞു വീഴുന്നുട്. അതുകൊണ്ട് തന്നെ വളെരെ പതുക്കെ സൂക്ഷിച്ചു വേണം വണ്ടി ഓടിക്കാൻ. കാടിന്റെ ഉള്ളില നിന്നും പക്ഷികളുടെ ശബ്ദം കാതിലേക് മുഴങ്ങുന്നു. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. കാട്ടിൽ നിന്നും വരുന്ന പല പല ശബ്ദങ്ങൾ ചെവിയോർത്തു ഇരിക്കവേ വണ്ടി പെട്ടന്ന് നിർത്തി. മുന്നിലേക്ക് നോക്കുമ്പോൾ ഒരുൾ പൊട്ടലിൽ റോഡിൻറെ പകുതി ഭാഗം ഒലിച്ചു പോയിട്ടുണ്ട്. പോലീസുകാരൻ ഞങ്ങളെ തടയാനുള്ള കാരണം അപ്പോഴാണ് മനസ്സിലായത്. വളരെ സൂക്ഷിച്ചു വണ്ടി എടുത്ത് അവിടെ നിന്നും ഞങ്ങൾ വാഴച്ചാലിൽ എത്തി.



ചായ കുടിക്കാൻ ഒരു ചെറിയ കടയിൽ കയറി. കടയുടെ അകത്ത് ചിലർ കപ്പയും മീനും കഴിക്കുന്നു. കപ്പയും മീനും കണ്ടപ്പോൾ ഞങ്ങളും കഴിച്ചു. ഡാമിലെ മീൻ ആണെങ്കിലും നല്ല രുചി. ഭക്ഷണത്തിന് ശേഷം വാഴച്ചാലിൽ നിന്നും അതിരപള്ളിയിലേക്ക്. മണ്സൂണ് ആയതുകൊണ്ട് അതിരപള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നു. 

അതിരപ്പളി കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. എന്നും ഓർക്കാൻ നല്ലൊരു പകൽ കൂടി മനസ്സിൽ എഴുതി ചേർത്ത് ഞങ്ങൾ മടങ്ങി

7 comments:

  1. പറഞ്ഞപ്പോഴേക്കും ബ്ലോഗ്‌ ആയി അല്ലേ? തലക്കെട്ടില്‍ തന്നെ അക്ഷരത്തെറ്റ് തുടങ്ങുന്നു. ശരിയാക്കിയെടുക്കാം. ഭാവുകങ്ങള്‍. നുമ്മടെ ബ്ലോഗിലേക്കും ഇടക്ക് ഒന്ന് പോയ്ക്കൊളൂട്ടോ.

    ReplyDelete
  2. നന്ദി. പോകാം :)

    ReplyDelete
  3. നല്ല ഒരു തുടക്കം. പണ്ട് മൂസയുടെ കൂടെ ലൈബ്രറിയില്‍ പോയതിന്‍റെ ഗുണം കാണുന്നുണ്ട്.തുടരുക.ഭാവുകങ്ങള്‍ നേരുന്നു.ചെറുകരയുടെ ഏറ്റവും നല്ല ബ്ലോഗ്‌ ആയി മാറട്ടെ.ആമീന്‍

    ReplyDelete
  4. ശോ....ഇതൊക്കെ വായിച്ചാല്‍ പോകാന്‍ കൊതിയാവൂലോ.

    ReplyDelete
    Replies
    1. അജിത്‌ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം ..വായനക്ക് നന്ദി

      Delete
  5. ഞാന്‍ പോയിട്ടുണ്ട്.. :)

    ReplyDelete